ദൈവമേഎനിക്ക് നിന്നിലേക്ക്
ദൂരങ്ങൾ ഏറെയുണ്ടെങ്കിലും
നിനക്ക് എന്നിലേക്
ഒരു ചുവടുമാറലിന്റെ
നിശബ്ധത മാത്രം.
ഞാൻപരിമിതികളുടെ അച്ചുതണ്ടിൽ
ഭ്രമണം തുടരുമ്പോഴും
അനന്തയിൽ നിന്ന്
അപ്പത്തിൽ ഉയിര് കൊള്ളാൻ
ദൈവമേ
അങ്ങേക് ഒരു വാഴ്ത്തലിന്റെ
വാക്ക് മാത്രം .
എന്റെ മിഴികൾക്ക്
നിന്റെ ദർസനംവരമാകുമ്പോൾ
എന്റ മനസ്സിലെ അങ്കികലഴിയുവൻ
നിനക്ക് ഒരു നോട്ടത്തിലെ
ആര്ദ്രത മാത്രം മതി .
എന്റെ ജീവിതത്തിനു
അപ്പം അന്യമകുബൊൽ
വീണ്ടുമോരു വർധനവിനും
എന്റെ കുട്ടകളിലെ സമിദ്രിക്കും
നിനക്ക് ഒരു പ്രാർഥനയുടെ
സാവകാശം മാത്രം.
എന്റെയീ യാനത്തിൽ
യാമിനി നേരത്തിൽ
തിരകളുടെ നിശബ്തക്കും
മാരിയുടെ മൃദുലത്ക്കും
നിനക്ക് ഒരു വാക്കിലെ ബലം മാത്രം.
എന്റെ പിഴകളിലേക്ക്
പഴികൾ നീളുബോളും
നീ മാത്രം
മനസ്സറിഞ്ഞു
മഴയായി
എന്നിലെ തപിക്കലിൽ.
No comments:
Post a Comment