നിഴൽ കൂത്താടിയിരുന്ന താഴവരയിൽ
അണയാതിരുന്ന കൈത്തിരി
ഒരു ചെറു കാറ്റിന്റെ നിസ്വനതയിൽ
കരഞ്ഞു പോയി .
മിഴിതുറവിയെ ധ്യാനിച്ച പൂമൊട്ടിനു
ഒരു കുട്ടിയുടെ കുസൃതിയിലീക്ക്
തന്റെ കിനാവിനെ
കടം കൊടുക്കേണ്ടി വന്നു .
ഒരു മല്ലന്റെ മെയ്യിലെ കൊഴുപ്പിൽ
കിടന്നുറങ്ങി മടുത്ത ഒരു വറ്റ് ചോറിനു
ഒരു നിസ്വന്റെ വയറിലെ
നിലവിളിയിലേക്ക് ആഴുവാൻ
ആരോ ആശ കൊടുത്തു .
ആകാശപ്പുരങ്ങളിലേക്ക്
ഒരു കിളിയുടെ ചിറകുണരാവെ
കനിവിന്റെ കണികണ്ടു കെണിയിൽ അപ്രത്യക്ഷമായ് !
മിഴി പൂട്ടാതെ ഇണയും ..... വാ പൊളിക്കുന്ന കുഞ്ഞും ......
ഉള്ളിൽ വിണ്ടു കീറുന്ന ഓർമ്മ.
നിറം കെട്ട യഥാർത്യങ്ങൾ
തനിയാവർത്തനം ആകുമ്പോൾ
പെയ്യാൻ മറന്നു പോകുന്നു
മിഴിയിലെ ഘന ശ്യാമം.
കറുപ്പ് കടുക്കുന്ന നിശയിൽ കാക്കുന്നു
ഒരു വേനൽ വിളക്ക്.. അത് അന്യമാകുന്നു..
മിഴിപൂട്ടി ഉള്ളിലെ ചലനത്തിനു കാതോർത്ത്
വിദുരതയിലേക്ക് വിരൽ നീട്ടുന്ന
മണ്‍പാതയെ ധ്യാനിച്ച് പ്രത്യാശയിലേക്ക്......................................
No comments:
Post a Comment