ഓണപ്പൂ വിരിയവേ
ഓണക്കാറ്റിൽ ഉലയവെ
ഓണനിലാചില്ലയെ മേല്ലെയുണർത്തി
വിരഹാർദ്രമാം നിഴൽ പാട് കാണ്കെ
പതിയെ മുളുന്നതാരോ
ഞാനോ നീയോ
നമ്മിലെ മൌനമോ ?
കാതിൽ മൊഴിയാം കിന്നാരം ഓണനിലാപൂവേ
എന്നും നിന്നോളി എന്നിലുനർത്തും സ്നേഹനിലപൂവേ ഇതളുണർത്തു........
തുളുംബാൻ തുടിക്കും ഹിമം നനവായ്
തൊടിയിലെ ചില്ലയിൽ പെയ്യാൻ ഉണരവേ
വിടരും കനവിൽ കൊഴിയും കദനം
പറയും കഥയിൽ പതിയും പുരുഷനും .
മറയാതെ അലിയുന്നു ഉള്ളിലെ നന്മകൾ
അറിയാതെ ഉറയുന്നു അകതാരിൽ
സ്നേഹം .. ത്യാഗം ... സൌഹൃദം
സത്യത്തിൽ സാക്ഷ്യമായി
സ്നേഹത്തിൻ സ്മാരകം
ഓണം പൊന്നോണം
വീണ്ടും വരവായി .
കാതിൽ മൊഴിയാം കിന്നാരം ഓണനിലാപൂവേ
എന്നും നിന്നോളി എന്നിലുനർത്തും സ്നേഹനിലപൂവേ ഇതളുണർത്തു........
വിളയുന്നു പാടം നിറവുള്ള നെഞ്ചിൽ
സ്നേഹത്തോടരിവാലിൻ സ്പർശനം.
ഇല്ലായ്മ പറയുന്ന മ ണ്‍ പാത്രങ്ങിളിൽ
വല്ലായ്മ്മ ഭാവം മറഞ്ഞു പോയി
ഉണ്ണാതെ ഉറങ്ങുന്ന ഉണ്ണികളുണ്ടോ
ഉറങ്ങാതെ തേങ്ങുന്ന മങ്ക്കളുണ്ടോ
തേടും സ്നേഹം പിന്നെയും
വിളിവാക്കോതി തിരയുന്ന് നാഥൻ
മുറ്റത്തെത്തും ഓർമയായി
വിരുന്നിന്റെ നിസ്വനം .
ഓണം പൊന്നോണം
വീണ്ടും വരവായി
കാതിൽ മൊഴിയാം കിന്നാരം ഓണനിലാപൂവേ
എന്നും നിന്നോളി എന്നിലുനർത്തും സ്നേഹനിലപൂവേ ഇതളുണർത്തു........
( ഇതിനു ഈണം നല്കിയ അമൽ വലിയപറബിലിനെ പ്രത്യേകം ഓർക്കുന്നു)
No comments:
Post a Comment